കാഠ്മണ്ഡു: ബുദ്ധന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെടുന്ന നേപ്പാളിലെ ആത്മീയ നേതാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍.രാം ബഹദുര്‍ ബോംജൻ (33) എന്നയാളാണ് പിടിയിലായത്. ഭക്തര്‍ക്കിടയില്‍ 'ബുദ്ധ ബോയ്' എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. വെളളമോ, ഭക്ഷണമോ, ഉറക്കമൊ ഇല്ലാതെ മാസങ്ങളോളം ധ്യാനിച്ച രാം ബഹദുര്‍ ബോംജൻ ചെറിയ പ്രായത്തില്‍ തന്നെ പ്രശസ്തി നേടിയിരുന്നു.
സര്‍ലാഹിയിലെ ആശ്രമത്തില്‍ വെച്ച് അനുയായികളെ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചതായാണ് ആരോപണം. വര്‍ഷങ്ങളായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലാവുമ്പോള്‍ രാം ബഹദുര്‍ ബോംജന്റെ പക്കലില്‍ നിന്ന് 30 മില്യണ്‍ നേപ്പാളി രൂപയും 22,500 ഡോളറും പിടികൂടിയതായി പൊലീസ് പറഞ്ഞു. 2010 ല്‍ ഇയാള്‍ക്കെതിരെ നിരവിധി പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു.
2018 ല്‍ ആശ്രമത്തില്‍ വെച്ച് ഗുരു തന്നെ ലൈംഗികമായി അക്രമിച്ചെന്ന് 18 വയസ്സുകാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്റെ ധ്യാനം തടസ്സപ്പെടുത്തിയതിനാലാണ് ആശ്രമത്തിലുളളവരെ ഉപദ്രവിച്ചതെന്നാണ് രാം ബഹദുര്‍ ബോംജന്റെ വാദം.
ആശ്രമത്തില്‍ നിന്ന് നാല് ഭക്തരെ കാണാതായതിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ഇവരുടെ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയിലാണ് കേസ്. നാല് പേര് എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമാണെന്ന് കേന്ദ്ര അന്വേഷണ ബ്യൂറോയിലെ ദിനേശ് ആചാര്യ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.