തിരുവനന്തപുരം: അമോണിയം ഫോസ്ഫേറ്റ് ഇറക്കുമതിയുമായി ബന്ധപ്പെട്ട് സിഡ്കോ കൈക്കലാക്കിയ മൂന്നരക്കോടി രൂപ തിരികെ കിട്ടണമെന്ന ആവശ്യവുമായി വിദേശ കമ്പിനി ലോകായുക്തയെ സമീപിച്ചു.
അമോണിയം ഫോസ്ഫേറ്റ് ഇറക്കുമതിക്കായി സിഡ്ക്കോ ഉപകരാര്‍ വിളിച്ചു. കുവൈത്തിലുള്ള എല്‍ ജോണ്‍ യുണൈറ്റഡ് കമ്പിനിയാണ് ആഗോള കരാറില്‍ യോഗ്യത നേടിയത്. കരാര്‍ നേടിയ ശേഷം വന്‍ ചതിക്കുഴിയില്‍ കൊണ്ടിട്ടെന്നാണ് കമ്പിനി ലോകായുക്തയില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
കരാര്‍ ലംഘിച്ചതിനാല്‍ ബാങ്ക് ഗ്യാരന്റി തുക ഉത്തര്‍പ്രദേശ് കമ്ബനി സ്വന്തമാക്കിയെന്ന മറുപടിയാണ് കുവൈത്ത് കമ്പിനിക്ക് ഒടുവില്‍ ലഭിച്ചത്. വിദേശകമ്പിനി കൈമാറിയ പണം സിഡ്കോ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് വ്യവസായ വകുപ്പ് അധികൃതരും പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിദേശ കമ്പിനി പരാതി നല്‍കിയിട്ടും തൃപ്തികരമായ മറുപടി കിട്ടിയില്ല. തുടര്‍ന്നാണ് ലോകായുക്തയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.