"കൊണ്ടും കൊടുത്തും മന്ത്രിമാര്‍'; ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ ഏറ്റുമുട്ടി പി. എ. മുഹമ്മദ് റിയാസും വി. മുരളീധരനും,,

തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ കൊമ്പുകോര്‍ത്ത് സംസ്ഥാന മന്ത്രി പി. എ. മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുളീധരനും.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിമാരുടെ വാക്ക്പോര്. ഉദ്ഘാടന ചടങ്ങില്‍ ആദ്യം സംസാരിച്ച വി. മുരളീധരൻ ഏറ്റുമുട്ടലുകള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാന മന്ത്രി പി. എ. മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാരിനുള്ള പ്രമോഷനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് കേരളത്തില്‍ പല വികസന പദ്ധതികളും നടപ്പാക്കുന്നതെന്നും മുരളീധരൻ അവകാശപ്പെട്ടു. കേന്ദ്ര പദ്ധതികള്‍ക്ക് പ്രചാരണം നല്‍കിയ റിയാസിന് നന്ദി അറിയിക്കുന്നെന്നും പറഞ്ഞാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ വേദി ഒഴിഞ്ഞത്. 

പിന്നാലെ എത്തിയ സംസ്ഥാന മന്ത്രി വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. കേന്ദ്ര മന്ത്രിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചാണ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ആരംഭിച്ചത്. ഇത്തരം പരിപാടികള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

കേന്ദ്ര ഫണ്ട് ജനങ്ങളുടെ നികുതി പണമാണ്, അത് ആരുടെയും ഔദാര്യമല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകളാണ് ചെറുതോണി മേല്‍പ്പാലം തുടങ്ങിയ വികസിത പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കിയെതെന്നും സംസ്ഥാന മന്ത്രി തിരിച്ചടിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !