തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത് നടക്കും. മസ്കറ്റ് ഹോട്ടലില്‍ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കും.
ക്രൈസ്തവ സഭാ മതമേലധ്യക്ഷന്മാര്ക്കെതിരെ മന്ത്രി സജി ചെറിയാന് നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് വിരുന്ന് നടക്കുന്നത്. സജി ചെറിയാന് വിവാദപരാമര്‍ശം പിന്‍വലിച്ച സാഹചര്യത്തില്‍ കെസിബിസി പ്രതിനിധികള്‍ വിരുന്ന് ബഹിഷ്കരിച്ചേക്കില്ല.
പ്രതിപക്ഷ നേതാവ് അടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്. എന്നാല്‍ ഇവര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം 570 പേരായിരുന്നു വിരുന്നില്‍ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുന്‍വര്‍ഷത്തെ വിരുന്നിന്റെ ചെലവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.