കൊല്ലം: കടയ്ക്കലില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റില്‍. മടവൂർ വിളയ്ക്കാട് സ്വദേശി 31 വയസ്സുളള സജീറാണ് പിടിയിലായത്. ബുധനാഴ്ചയാണ് സജീർ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കടയ്ക്കലില്‍ നിന്ന് ബൈക്കില്‍ സജീർ പീഡനത്തിനിരയായ പെണ്‍കുട്ടിയേയും മറ്റൊരു പെണ്‍കുട്ടിയേയും കയറ്റി കൊണ്ട് പോവുകായിരുന്നു. ഒരാളെ നിലമേലില്‍ ഇറക്കി. പീഡനത്തിന് ഇരയായ കുട്ടിയെ വർകലയിലെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.കുട്ടി ഏറെ വൈകിയും വീട്ടിലെത്താത്തതിനാല്‍ വീട്ടുകാർ ചടയമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് കുട്ടി വീട്ടിലെത്തിയെങ്കിലും ബഡ്സ്കൂള്‍ അനികൃതരും പൊലീസും ചോദിക്കുമ്പോഴാണ് പീഡന വിവരം പറയുന്നത്.
സജീർ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിലാണ് വിദ്യാർത്ഥിനി പതിവായി സ്കൂളിലേക്ക് പോകുന്നത്. പ്രണയം നടിച്ച് അടുപ്പത്തിലായി. വർക്കല ബീച്ച് കാട്ടികൊടുക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയായിരുന്നു പീഡനം. പിടിയിലായ സജീർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.
ഇയാളെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പെണ്‍കുട്ടിയെ കൊണ്ടു പോകാനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.