തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ പ്രചാരണാര്‍ഥം സ്വരാജ് റൗണ്ടില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ കോര്പറേഷൻ അധികൃതര്‍ അഴിച്ചുമാറ്റി.
ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ അഴിച്ച ബോര്‍ഡുകള്‍ തിരികെ കെട്ടി. സംഭവത്തില്‍ പ്രതിഷേധിച്ച് കോര്പറേഷൻ കവാടത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് ബി.ജെ.പി പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം.പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്വരാജ് റൗണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ബോര്‍ഡുകള്‍ എടുത്തുമാറ്റാൻ കോര്പറേഷൻ ആരോഗ്യവിഭാഗം അധികൃതര്‍ ആരംഭിച്ചതോടെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. അപകടകരമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് മാറ്റുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
വിവരമറിഞ്ഞ് ബി.ജെ.പി ജില്ല അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ബോര്‍ഡ് അഴിക്കുന്നത് തടഞ്ഞ് പ്രതിഷേധിച്ചതോടെ കോര്പറേഷൻ ഈ ശ്രമത്തില്‍നിന്ന് പിൻവാങ്ങുകയായിരുന്നു.
ഒടുവില്‍ അഴിച്ച ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തിരികെ കെട്ടി. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇതിനിടെ സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് ഇടപെട്ട് നേതാക്കളുമായി സംസാരിച്ചു. ബോര്‍ഡ് അഴിക്കാനെത്തിയ ആരോഗ്യവിഭാഗം അധികൃതരെ മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.