പാലാ: കൗണ്‍സില്‍ യോഗത്തിനിടയില്‍ എയർപോഡ് കാണുന്നില്ലെന്ന് പരാതിയുമായി കേരള കോണ്‍ഗ്രസ് കൗണ്‍സിലറായ ജോസ് ചീരംകുഴി.എയർപോഡ് ആരെടുത്താലും തിരിച്ചുവച്ചില്ലെങ്കില്‍ പൊലീസിനെ സമീപിക്കുമെന്നാണ് പരാതിക്കാരന്റെ മുന്നറിയിപ്പ്. പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആണ് സംഭവം.
30000 രൂപ വിലയുള്ള എയർപോഡ് കൗണ്‍സില്‍ യോഗത്തിനിടെയാണ് നഷ്ടമായതെന്നും ആരോ അത് മോഷ്ടിച്ചതായി സംശയിക്കുന്നുവെന്നും ജോസ്. ചർച്ച ചൂടുപിടിച്ചു. എയർപോഡിനെക്കുറിച്ച് വിവരമില്ലാതായതോടെ ചെയർപേഴ്സണ്‍ വെളിപ്പെടുത്തി- എയർപോഡിന്റെ ലൊക്കേഷൻ കണ്ടെത്തി കഴിഞ്ഞെന്ന്.
എന്നിട്ടും ആരും കുറ്റംസമ്മതിച്ചില്ല. എയർപോഡ് തിരിച്ച് തന്നില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കാനാണ് കൗണ്‍സിലറുടെ തീരുമാനം.. എല്‍ഡിഎഫിലെ ധാരണ പ്രകാരം ചെയർപേഴ്സണ്‍ സ്ഥാനം സിപിഐഎം ഇന്ന് ഒഴിയും. നിലവിലെ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള അവസാന കൗണ്‍ലില്‍ യോഗത്തിന്റെ നിറമാണ് എയർപോഡ് ചർച്ച കെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.