കെഎസ്‌ആര്‍ടിസിയില്‍ പോസ്റ്റുകള്‍ ഇല്ലാതാക്കും; സിവില്‍ വിങ് ഇനി വേണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍,

കൊച്ചി: കെഎസ്‌ആർടിസി നിന്നുപോയാല്‍ ജീവനക്കാർ പട്ടിണി സമരം നടത്തുന്നത് നോക്കി ജനങ്ങള്‍ സ്വകാര്യ ബസ്സുകളിലിരുന്ന് ചിരിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ.സ്ഥാപനം പ്രവർത്തനം നിലച്ചാല്‍ ജീവനക്കാരെല്ലാവരും പട്ടിണി സമരം നടത്തും. രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരുമെല്ലാം വന്ന് സംസാരിക്കും, ഐക്യദാർഢ്യം പ്രഖ്യാപിക്കും. ഒരു മാസമൊക്കെ എത്തുന്നതോടെ അവരെല്ലാം പിൻവാങ്ങും. 

പിന്നീട് നിങ്ങള്‍ മാത്രമാകും. ഇതിനിടയില്‍ സ്വകാര്യ ബസ്സുകള്‍ രംഗത്തിറങ്ങും. അതില്‍ യാത്ര ചെയ്യുന്നവർ നിങ്ങളെ നോക്കി ചിരിക്കും. കുറച്ചു കഴിഞ്ഞാല്‍ നിങ്ങളെ നോക്കുന്നതും യാത്രക്കാർ നിർത്തും. ഇതാണ് ലോകം," അദ്ദേഹം പറഞ്ഞു.

ചെലവ് കുറയ്ക്കുന്ന ഡിപ്പോകള്‍ക്ക് സമ്മാനം ഏർപ്പാടാക്കുമെന്ന് മന്ത്രി പറഞ്ഞു. ചെലവ് ഏറ്റവും കുറയ്ക്കുന്ന ഡിപ്പോകള്‍ക്ക് മന്ത്രിക്കൊപ്പം ഡിന്നർ കഴിക്കാൻ അവസരം ലഭിക്കും. കാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങളും ലഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വൈദ്യുതി, വെള്ളം തുടങ്ങിയവയെല്ലാം ലാഭിക്കണം.

ഡ്രൈവറും കണ്ടക്ടറും ആവശ്യത്തിന് വിശ്രമിച്ച്‌ ജോലിയെടുത്താല്‍ മതിയെന്ന് ഗണേഷ് കുമാർ പറഞ്ഞു. താൻ 2005ല്‍ മന്ത്രിയായിരുന്ന കാലത്ത് സമയത്തിന് പെൻഷൻ കൊടുത്തിരുന്നു. കൃത്യം അഞ്ചാംതിയ്യതിക്കുള്ളില്‍ പെൻഷൻ നല്‍കാൻ തുടങ്ങി. വരമ്പത്ത് കൂലി കൊടുക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആവശ്യമില്ലാത്ത പോസ്റ്റുകള്‍ ഇനി കെഎസ്‌ആർടിസിയില്‍ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. സിവില്‍ വിങ് ഇനി വേണ്ടെന്നാണ് തീരുമാനം. കെഎസ്‌ആർടിസിയുടെ വർക്കുകള്‍ പിഡബ്ല്യുഡി ബില്‍ഡിങ്സ് വിഭാഗം ചെയ്യും. കെഎസ്‌ആർടിസിയില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് പഠിച്ചവരാണ് സിവില്‍ വിഭാഗം കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമില്ലാത്ത പോസ്റ്റുകള്‍ ഇനി ഉണ്ടാകില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !