കൊച്ചി: മഹാരാജാസ് കോളജ് സംഘർഷത്തിൽ കെഎസ്‍യു പ്രവർത്തകൻ അറസ്റ്റിൽ. ഇജിലാലാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഇജിലാൽ എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ എട്ടാം പ്രതിയാണ്. എസ്എഫ്ഐയുടെ പരാതിയിലാണ് അറസ്റ്റ്.കത്തിക്കുത്ത് കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർഥി അബ്ദുൽ മാലിക്കാണ് കേസിലെ ഒന്നാം പ്രതി. കെഎസ്‍യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സൻട്രൽ പൊലീസ് കേസെടുത്തത്.
വധ ശ്രമമടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തരിക്കുന്നത്. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിന്റെ വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നു എഫ്ഐആറിൽ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.