ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ മാലദ്വീപ് സ്ഥാനപതിയെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.
വിവാദ പ്രസ്താവന നടത്തിയ മാലദ്വീപ് മന്ത്രിമാരെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയത്തെ ഇബ്രാഹിം ഷഹീബ് അറിയിച്ചു.
വിവാദങ്ങൾക്ക് പിന്നാലെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികൾ സാമൂഹിക മാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം ശക്തമാകുകയാണ്. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തി.പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം കഴിഞ്ഞാണ് മാലദ്വീപ് ഉപ മന്ത്രിമാരായ മറിയം ഷിയുന, മൽശ ശരീഫ്, മഹ്സൂം മാജിദ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.