യുപി:അയോദ്ധ്യയിൽ ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസിൽ നിന്ന് ആരും പങ്കെടുക്കില്ലന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി.
ഇത് മതപരമായ ചടങ്ങാണെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി തന്നെ അയോദ്ധ്യ രാമ ക്ഷേത്ര ചടങ്ങുകൾ രാഷ്ട്രീയ വൽക്കരിക്കുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി, മല്ലിക്കാർജുന ഗാർഗെയുൾപ്പെടെയുള്ള ആരും പങ്കെടുക്കില്ലന്ന് ഔദ്യോഗികമായി തന്നെ നേതൃത്വം അറിയിച്ചു.ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ആർഎസ്എസും ബിജെപിയും നേതൃത്വം നൽകുന്ന പരുപാടിയിൽ പങ്കെടുത്താൽ മുസ്ലിം ന്യുനപക്ഷ വിഭാഗത്തിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അതേ സമയം പാർട്ടിയിലെ ഭൂരിപക്ഷ വിഭാഗങ്ങളെ ചേർത്തു നിർത്തുന്നതിനുള്ള ശ്രമവും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് അറിയുന്നു.
അതേസമയം കോൺഗ്രസിന്റെ നിലപാടിൽ ബിജെപി പ്രതികരണം വന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.