തൊടുപുഴ: നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഹൈക്കോടതി അയോഗ്യയാക്കി.
ജെസിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി ഇലക്ഷന് കമ്മിഷന് തള്ളിയതിനെതിരെ മുസ്ലിം ലീഗിന്റെ കൗണ്‍സിലര്‍ അബ്ദുള്‍ കരിം നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പെട്ടേനാട് വാര്‍ഡില്‍ നിന്ന് മത്സരിച്ചു ജയിച്ച ജെസി ജോണി പിന്നീട് എല്‍.ഡി.എഫിലേക്ക് കൂറു മാറിയെന്നായിരുന്നു പരാതി.നഗരസഭാ ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍ തുടങ്ങിയ തിരഞ്ഞെടുപ്പുകളില്‍ ഇടതു മുന്നണിക്ക് അനുകൂലമായി വോട്ടു ചെയ്തെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ച സനീഷ് ജോര്‍ജിനാണ് വോട്ടു ചെയ്തതെന്നും വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തനിക്കു തന്നെയാണ് വോട്ടു ചെയ്തതെന്നും ജെസി വാദിച്ചു.
ആ നിലയ്ക്ക് തനിക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയാണ് സിംഗിള്‍ബെഞ്ച് ജെസി ജോണിയെ അയോഗ്യയാക്കിയത്. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ഒരു വോട്ടിനാണ് ജെസി വിജയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.