വൈക്കം: ചക്കര വില്പന സ്റ്റാളിൽ നിന്നും പണവും, സ്കൂട്ടറും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആലുവ ഇടയപ്പുറം ഭാഗത്ത് കണ്ണിപറമ്പത്ത് വീട്ടിൽ സിജീഷ് കുമാർ (48) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ബോട്ട് ജെട്ടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വയനാട് സ്വദേശിയായ യുവാവിന്റെ ചക്കരസ്റ്റാളിൽ നിന്ന് ഇവിടുത്തെ ജീവനക്കാരനായിരുന്ന ഇയാൾ ഇവിടെ നിന്നും 35,000 രൂപയും ഇതേ സ്റ്റാളിൽ ജോലിക്ക് നിന്നിരുന്ന മറ്റൊരു ജീവനക്കാരന്റെ സ്കൂട്ടറും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, ജോർജ് മാത്യു സി.പി.ഓ അജിത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.