മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വയോധികന് നേരെ ക്രൂരമർദനം. 65 കാരനായ ഉണ്ണിമുഹമ്മദ് ആണ് ക്രൂരമർദനത്തിന് ഇരയായത്.
ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബന്ധു യൂസഫ് ആണ് ഇവരെ മർദിച്ചത് എന്നാണ് പരാതി.വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.വഴിവെട്ടാനായി യൂസഫ് ജെ.സി.ബിയുമായി എത്തിയപ്പോൾ സ്ഥലമുടമയായ ഉണ്ണി മുഹമ്മദ് തടയുകയായിരുന്നു. കേസിൽപെട്ടസ്ഥലമാണെന്നും ഇപ്പോൾ വഴിവെട്ടാൻ സാധ്യമല്ലെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു. തുടർന്ന് ഉണ്ണി മുഹമ്മദിന്റെ ബന്ധുവായ യൂസഫും മകനും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
മുഖത്ത് മുളകുപൊടി വിതറി ആയിരുന്നു ക്രൂരമർദമനമെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. തടയാൻ ശ്രമിച്ച ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സംഭവത്തിൽ മഞ്ചേരി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.