തിരുവനന്തപുരം: വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികൾക്കായി ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക 1353 കോടി രൂപ.
സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ പണം അനുവദിക്കാത്തതോടെ പല ആശുപത്രികളിലും ചികിൽസ മുടങ്ങുന്ന സാഹചര്യമാണ്.കാരുണ്യപദ്ധതി വഴിയാണ് ഏറ്റവും കൂടുതൽ പണം ആശുപത്രികൾക്ക് നൽകാനുള്ളത്. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ 1128,69,16,163 രൂപയും കാരുണ്യ ബനവലന്റ് പദ്ധതിയിലൂടെ 189,28,42,581 രൂപയും നൽകാനുണ്ട്.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെഎഎസ്‌പി) സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷം പേർക്ക് ആശുപത്രി ചികിൽസയ്ക്കായി പ്രതിവർഷം 5 ലക്ഷം രൂപവരെ നൽകുന്നതാണ് പദ്ധതി.
സർക്കാർ നിയന്ത്രണത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ ആശുപത്രികളിലോ സർക്കാർ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിൽസ ലഭിക്കും.കുടിശിക നൽകാത്തതിനാൽ പല ആശുപത്രികളും ചികിൽസയ്ക്ക് തയാറാകുന്നില്ല. (കുടിശിക–1128,69,16,163) ∙ കാരുണ്യ ബനവലന്റ് പദ്ധതി കാരുണ്യ ബനവലന്റ് പദ്ധതി മുഖേന ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് ചികിൽസാ സഹായം ലഭിക്കുന്നത്.
കാൻസർ, ഹീമോഫീലിയ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയ്ക്കാണ് പ്രധാനമായും ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് 3 ലക്ഷം രൂപ ലഭിക്കും.
ഈ രണ്ടു പദ്ധതികളിലുമായി 198 സർക്കാർ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും എംപാനൽ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.(കുടിശിക–189,28,42,581)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.