കോട്ടയം: കോട്ടയം കിടങ്ങൂരിൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി.
ജീവിയ്ക്കാൻ മന്ത്രിയുടെ ഉറപ്പ് വേണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുമാണ് ഈരാറ്റുപേട്ട അമ്പാറനിരപ്പ് സ്വദേശിയായ പ്രദീപിന്റെ ഭീഷണി.വൈദ്യുതി ലൈനിന്റെ ടവറിൽ കയറി ഇരുന്ന പ്രദീപിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥർ നോക്കി എങ്കിലും യുവാവ് വഴങ്ങിയില്ല.
പാലായിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും വിവിധ കെഎസ്ഇബി ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരും സ്ഥലത്തെത്തി.
ഇയാളുടെ ആധാർ കാർഡ് അടക്കമുള്ള രേഖകൾ മോഷണം പോയെന്നും മക്കൾ ചൈൽഡ് ലൈനിൽ ആണെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.
തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ യുവാവിനെ ഉദ്യോഗസ്ഥർ താഴെ ഇറക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.