കുമളി: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ കമ്പം ട്രാഫിക് എസ്.ഐ. യായിരുന്ന ജയകുമാറിനെ (55) തേനി ജില്ലാ വനിതാ കോടതി ജീവപര്യന്തം ശിക്ഷിച്ചു.ക.മ്പംമെട്ട് കോളനി സ്വദേശി അമൃത കൊല്ലപ്പെട്ട കേസിലാണ് ജില്ലാ ജഡ്ജി എസ് ഗോപിനാഥ് ശിക്ഷ വിധിച്ചത്.2023 മാര്‍ച്ച് 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന അമൃതയുമായി ജയകുമാര്‍ അടുപ്പത്തിലാവുകയും പിന്നീട് ജയകുമാര്‍ അമൃതയുടെ വീട്ടില്‍ നിത്യ സന്ദര്ശകനാവുകയുമായിരുന്നു.
ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും വഴക്കും പതിവായി.കഴിഞ്ഞ മാര്‍ച്ചില്‍ അമൃതയെവീട്ടില് മരിച്ച നിലയില്‍ കണ്ടെത്തുകയും സംശയം തോന്നി മകള്‍ റാണി കമ്പം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
അന്വേഷണത്തില്‍ അമൃതയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും ജയകുമാര്‍ അറസ്റ്റിലാവുകയും ചെയ്തു.സംഭവ ദിവസം ജയകുമാര്‍ അമൃതയുടെ വീട്ടില്‍ എത്തിയിരുന്നതായും ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും സാക്ഷി മൊഴികളില്‍ കണ്ടെത്തി.
സംഭവത്തിനു ശേഷം ജയകുമാര്‍ ബൈക്കില്‍ കമ്പം ഭാഗത്തേക്ക് പോകുന്നതായും സാക്ഷി മൊഴികള്‍ ഉണ്ടായിരുന്നു. അമൃതയുടെ മരണം മര്ദ്ദനമേറ്റുണ്ടായതാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.