ഗസ്സ വംശഹത്യ: ഇസ്രായേലിനെതിരായ കേസ് ഇന്ന് അന്താരാഷ്ട്ര കോടതിയില്‍,,

ഹേഗ്: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ഫലസ്തീനി വംശഹത്യക്കെതിരായ കേസില്‍ ഇന്ന് അന്താരാഷ്ട്ര കോടതി വാദം കേള്‍ക്കും.ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ വാദം കേള്‍ക്കുക. ഇസ്രായേല്‍ ഒപ്പുവെച്ച 1948ലെ വംശഹത്യ ചട്ടങ്ങള്‍ ഇസ്രായേല്‍ ലംഘിച്ചെന്നും പതിനായിരക്കണക്കിന് സിവിലിയന്മാര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. 

ഭക്ഷണം, വെള്ളം, ആതുരശുശ്രൂഷ എന്നിവ മുടക്കിയത് ഗസ്സയില്‍ ഫലസ്തീനികള്‍ക്കെതിരെ വംശഹത്യ ലക്ഷ്യമിട്ടാണെന്നും ബിന്യമിൻ നെതന്യാഹുവടക്കം ഇസ്രായേല്‍ മന്ത്രിമാരുടെ വംശഹത്യ അനുകൂല പ്രസ്താവനകള്‍ ഇതിന് തെളിവാണെന്നും ദക്ഷിണാഫ്രിക്ക നല്‍കിയ കേസ് മുന്നോട്ടുവെക്കുന്നു. 

അന്തിമ വിധി വരാൻ വര്‍ഷങ്ങളെടുക്കാമെങ്കിലും അടിയന്തര വെടിനിര്‍ത്തലിന് ഇടക്കാല ഉത്തരവ് വേണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നുണ്ട്. വംശഹത്യ നടത്തിയെന്നു മാത്രമല്ല, അതിന് പ്രേരണ നല്‍കല്‍, വംശഹത്യക്ക് ശ്രമിച്ചവരെ ശിക്ഷിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇസ്രായേല്‍ നേരിടുന്നു. 

ഗസ്സയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. യുദ്ധനിയമങ്ങള്‍ക്കെതിരായി ലക്ഷ്യമില്ലാതെ വര്‍ഷിക്കുന്ന ബോംബുകളാണ് ഗസ്സയില്‍ ഇസ്രായേല്‍ പ്രയോഗിച്ചതിലേറെയും. രക്ഷപ്പെട്ട് അഭയം തേടിയെത്തിയ ഇസ്രായേല്‍ ബന്ദികളെപോലും ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു.

ഫലസ്തീനികളെ ഗസ്സയില്‍ നിന്ന് വംശീയമായി തുടച്ചുനീക്കല്‍ തന്നെയാണ് ഇസ്രായേല്‍ ലക്ഷ്യമെന്നും 84 പേജ് വരുന്ന പരാതിയില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !