പാലക്കാട്: കെ. കൃഷ്ണന്‍കുട്ടിയുടെ മന്ത്രി പദവിയില്‍ ദുരുഹതയുണ്ടെന്ന് വി.കെ. ശ്രീകണ്ഠന് എംപി. എന്‍ഡിഎയുമായി സഹകരിക്കുന്ന ജനതാദള്‍ എസിനെ ഒപ്പം കൂട്ടുന്നത് സിപിഎം-ബിജെപി രഹസ്യബാന്ധവത്തിനാണെന്നും വി.കെ.ശ്രീകണ്ഠന് എംപി പറഞ്ഞു.
കൃഷ്ണന്‍കുട്ടിക്കെതിരെ കൂറുമാറ്റ നിരോധന നിയമം നടപ്പാക്കേണ്ട സമയം അതിക്രമിച്ചു. കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നത് ബിജെപിയുമായുള്ള സിപിഎമ്മിന്റെ രഹസ്യ ബന്ധത്തിന്റെ തെളിവാണ്.
സിപിഎമ്മിന്റെയും ബിജെപിയുടേയും ഇടയിലെ പാലമാണ് കൃഷ്ണന്‍കുട്ടി'. വിചിത്രമായ രാഷ്ട്രീയ കൂട്ടുകെട്ടാണ് സിപിഎം തീര്‍ക്കുന്നത്. എന്‍ഡിഎക്ക് എതിരെ സമരം ചെയ്യാനുള സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ധാര്‍മ്മികത നഷ്ടമായെന്നും വി.കെ. ശ്രീകണ്ഠന് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.