കോഴിക്കോട്: പ്രധാനമന്ത്രിയുടെ ക്യാമ്പയിൻ കേരളത്തില്‍ വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തില്‍ ബി.ജെ.പി അപ്രസക്തമാണ്.കേരളത്തിന്റേത് മതേതര മനസാണ്. ഇവിടെ, അവര്‍ ശ്രമിക്കുന്നത് ഭിന്നിപ്പുണ്ടാക്കാനാണ്. ആരാധനകളെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനാണ് ശ്രമിക്കുന്നത്. ബി.ജെ.പി ക്യാമ്പയിൻ നടത്തുമ്പോള്‍, ഞങ്ങള്‍ കൗണ്ടര്‍ ക്യാമ്പയില്‍ നടത്തും. രാഹുല്‍ ഗാന്ധിയിപ്പോള്‍ മണിപ്പൂരിലാണ്. വലിയ ജനാവലിയാണ് അവിടെയുള്ളത്. അതാണ്, ജനങ്ങളുടെ പ്രതീക്ഷയാണത്.
പ്രധാനമന്ത്രിയുടെ ക്യാമ്പയിൻ കേരളത്തില്‍ വിലപ്പോവില്ല. കേരള ജനതയുടെ മനസ് വര്‍ഗീയതക്കെതിരെ ചിന്തിക്കുന്നതാണ്. ഇവിടെ, വന്ന് ക്രിസ്തീയ പള്ളികളില്‍ പോയി ആരാധന നടത്തുന്നവര്‍, മണിപ്പൂരില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ കത്തിക്കുകയാണ്. 250 ക്രൈസ്തവദേവാലയങ്ങളാണ് മണിപ്പൂരില്‍ കത്തിച്ചത്.
ഇത്, ജനം കാണുന്നുണ്ട്. കേരളത്തില്‍, കേക്ക് മുറിക്കാൻ പോവുകയാണ് ബി.ജെ.പിക്കാര്‍. എന്നാല്‍, ക്രിസ്തീയ കുടുംബങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാം. തൃശ്ശൂരില്‍ പ്രതാപന് വേണ്ടി ചുവരെഴുത്ത് നടത്തിയത് ആവേശകമ്മിറ്റിക്കാരാണ്. സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി രക്തദാഹിയാണ്. കുഞ്ഞുങ്ങളുടെ ചോര ഭൂമിയില്‍ പതിക്കുന്നത് കണ്ട് ആഹ്ലാദിക്കുന സാഡിസ്റ്റാണ്. ഇത്രയേറെ അക്രമം അഴിച്ചുവിട്ട പൊലീസ് സംവിധാനം മുൻപ് കേരളത്തിലില്ല. ഇതിനെതിരെ അതിശക്തമായി പ്രതികരിക്കും.
യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും മഹിളാ കോണഗ്രസ് രംഗത്തിറങ്ങി കഴിഞ്ഞു. കേരളത്തിലെ ഈ അടിച്ചമര്‍ത്തലിനെതിരെ ശക്തമായ പ്രതികരണം നടത്താനാണ് തീരുമാനം. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
യു.ഡി.എഫിനെയാണ് ക്ഷണിച്ചിട്ടുളളത്. ഈ വിഷയത്തില്‍ തനിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. ഏറ്റവും അടുത്ത ദിവസം ആലോചിച്ച് തീരുമാനമെടുക്കുമെന്നും സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.