SFIക്കാർ മുഖ്യമന്ത്രിയുടെ വാടക​ഗുണ്ടകള്‍, പ്രതിഷേധം ഗൗനിക്കുന്നില്ല; പ്രതിഷേധങ്ങള്‍ക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സര്‍വകലാശാലയ്ക്കകത്ത്

SFIയുടെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൻ പൊലീസ് സുരക്ഷയിൽ സര്‍വകലാശാലയ്ക്കകത്ത് പ്രവേശിച്ചു

SFIക്കാർ മുഖ്യമന്ത്രിയുടെ വാടക​ഗുണ്ടകളാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവരുടെ പ്രതിഷേധം താൻ‌ ​ഗൗനിക്കുന്നില്ല. മുഖ്യമന്ത്രി സ്പോൺസർ ചെയ്ത അതിക്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 SFI പ്രതിഷേധം എവിടെയാണെന്ന് ​ഗവർണർ പരിഹസിച്ചു. താൻ വന്ന വഴിയിലൊന്നും പ്രതിഷേധം കണ്ടില്ല. പ്രതിഷേധക്കാർ മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ്. മുഖ്യമന്ത്രി അക്രമത്തിന് ചുക്കാൻ പിടിക്കുകയാണ്. എസ്എഫ്ഐക്കാർ വിചാരിച്ചത് താൻ കാറിൽ നിന്ന് പുറത്തിറങ്ങില്ലെന്നാണ്. അങ്ങനെ അന്ന് ഇറങ്ങിയതോടെ കളിമാറി. എസ്എഫ്ഐക്കാർ പേടിച്ചോടിയെന്നും ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. 


ഗവര്‍ണര്‍ എത്തുന്നതിന് മുമ്പ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷമുണ്ടായിരുന്നു. കാലിക്കറ്റ് സർവകലാശാലയിലേക്ക് പ്രവേശിക്കാൻ ഗവർണറെ അനുവദിക്കില്ലെന്ന് കാണിച്ച് എസ്എഫ്ഐ ശനിയാഴ്ച നാലുമണിയോടെ സർവകലാശാല കവാടത്തിന് മുമ്പിൽ പ്രതിഷേധം നടത്തിയിരുന്നു.  ഗവര്‍ണറുടെ വാഹനം സര്‍വകലാശാലയ്ക്കകത്ത് പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ തല പൊട്ടി ചോരയൊലിച്ചു. ജില്ലയ്ക്ക് പുറത്തു നിന്നും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ചാന്‍സലര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് എസ്എഫ്‌ഐ പൊലീസിനെ നേരിട്ടത്. ഏതാനും നിമിഷങ്ങൾക്കകം തന്നെ പോലീസ് ഇവരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്തു നീക്കി. 

ഏഴരയോടെ ആയിരുന്നു ഗവർണർ കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് എത്തിച്ചേർന്നത്. ഈ സമയത്ത് സർവകലാശാലയുടെ മറ്റൊരു കവാടത്തിന് സമീപവും എസ്എഫ്ഐ പ്രതിഷേധം നടത്താൻ ശ്രമിച്ചെങ്കിലും ഗവർണറെ കാണാനോ തടയാനോ കഴിയാതെ ഈ പ്രതിഷേധം പരാജയപ്പെടുകയായിരുന്നു.

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ തടയാൻ കഴിയാതിരുന്നതിനെ തുടർന്ന് കണ്ണൂർ കാൾടെക്‌സിൽ എസ് എഫ് ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചുകാലിക്കറ്റ് സർവകലാശാലയിൽ SFI സംസ്ഥാന ഭാരവാഹികളെയടക്കം അറസ്റ്റ് ചെയയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്ദേശീയപാത ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !