മുംബൈ: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോ, രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ടീമില്‍ ഇടം നേടിയത്. ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമിന്‍സാണ് ടീമിന്റെ നായകന്.
ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് ആണ് ഇടം നേടിയത്. ഹാരി ബ്രൂക്ക് അഞ്ചാമതും വിക്കറ്റ് കീപ്പറായി ടോം ബ്ലണ്ടലും ഇടം നേടിയ ടീമിലെ ബാറ്റിംഗ് നിരയില്‍ ഒറ്റ ഇന്ത്യന്‍ താരം പോലുമില്ല.
ഓപ്പണര്‍മാരായി ഓസ്ട്രേലിയയുടെ ഉസ്മാന് ഖവാജയും ട്രാവിസ് ഹെഡുമാണ് ടെസ്റ്റ് ടീമില്‍ ഇടം നേടിയത്. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററാണ് ഖവാജ. 55.6 ശരാശരിയില്‍ 1168 റണ്‍സാണ് ഖവാജ അടിച്ചെടുത്തത്.
45.1 ശരാശരിയില്‍ ഹെഡ് 902 റണ്‍സ് നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നാണ് ഹെഡ് ടെസ്റ്റ് ടീമിന്റെ ഓപ്പണറായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.