തിരുവനന്തപുരം: നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ കേരള പൊലീസിലെ ഡോഗ് സ്ക്വാഡ് അംഗം ഇൻസ്പെക്ടർ കല്യാണിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി.
കല്യാണിയെന്ന പൊലീസ് നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെ പൊലീസ് നായ ചത്ത സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി എടുത്തു.പൂന്തുറ ഡോഗ് സ്ക്വാഡ് എസ്ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൂന്തുറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്.
പരിശോധന ഫലം ലഭിക്കുന്നതിന് അനുസരിച്ച് അന്വേഷണം ഊർജിതമാക്കും.കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റുമോർട്ടത്തിന് പിന്നാലെയാണ് കല്യാണി ചത്തത് വിഷം ഉള്ളിലെത്തിയാണെന്ന് വ്യക്തമായത്. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ ഇക്കാര്യം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് അറിയിക്കുകയായിരുന്നു.
നവംബര്‍ 20നാണ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള കല്യാണി എന്ന നായ ചത്തത്. എട്ടു വയസായിരുന്നു കല്യാണിയുടെ പ്രായം. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു കല്യാണി.
തിരുവനന്തപുരം ജില്ലയിലെ പ്രമാദമായ നിരവധി കേസുകളിൽ തുമ്പ് ഉണ്ടാക്കിയ നായയാണ് ഇൻസ്പെക്ടർ കല്യാണി. ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയായിരുന്നു കല്യാണി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.