കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി ആയിരങ്ങള്‍; ഗസ്സയില്‍ യുദ്ധം തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് അമേരിക്ക,

ഗസ്സ സിറ്റി: ഗസ്സയില്‍ യുദ്ധം തുടരുന്നതിനോട് എതിര്‍പ്പില്ലെന്ന് അമേരിക്ക. യുദ്ധം മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലെന്റ് വ്യക്തമാക്കി.

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനുള്ളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. കരയുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 117 ആയെന്ന് ഇസ്രായേല്‍ അറിയിച്ചു.

ഖാൻ യൂനിസിലെ യുഎൻ സ്കൂളും ഇസ്രായേല്‍ ബോബിട്ട് തകര്‍ത്തു. റഫയിലും കനത്ത ആക്രമണമാണ് തുടരുന്നത്. ആയിരങ്ങള്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇസ്രായേല്‍ ഫോണ്‍ സേവനം തകര്‍ത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

വടക്കൻ ഗസ്സയിലെ കമാല്‍ അദ്വാൻ ആശുപത്രിയില്‍ ഇസ്രായേല്‍ സേന ഇന്നും റെയ്ഡ് നടത്തി. 2,500 പേരാണ് ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് യുഎൻ ഏജൻസി അറിയിച്ചു.. 28കാരനായ ബന്ദിയുടെ മൃതദേഹം ഗസ്സയില്‍ നിന്ന് ലഭിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. 

ഗസ്സയില്‍ ആക്രമണം തുടരുന്നത് ബന്ദി മോചനം അസാധ്യമാക്കിയേക്കുമെന്നും ഇക്കാര്യം നെതന്യാഹുവിനെ അറിയിച്ചെന്നും റെഡ് ക്രോസ് അധ്യക്ഷ മരിയാന സ്പോല്‍ജറിക് വ്യക്തമാക്കി. വെസ്റ്റ് ബാങ്കില്‍ രണ്ട് ദിവസത്തിലേറെ നീണ്ട ഇസ്രായേല്‍ റെയ്ഡില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. നൂറുകണക്കിന് പേരെയാണ് സേന പിടിച്ചുകൊണ്ടുപോയത്.

സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധിക്കണമെന്ന് ഇസ്രായേലിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഇസ്രായേലി യുദ്ധകാല ക്യാബിനറ്റില്‍ പങ്കെടുത്ത യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനാണ് ആവശ്യം ഉന്നയിച്ചത്. 

ഇസ്രായേലില്‍ നെതന്യാഹു ഉടൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രകിഷേധം കനക്കുകയാണ്. നെതന്യാഹുവിന്റെ വീടിന് മുന്നില്‍ ആയിരങ്ങളാണ് പ്രതിഷേധിച്ചത്. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസിലെ എട്ട് നഗരങ്ങളില്‍ വിവിധ ജൂത സംഘടനകള്‍ പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !