യാത്രയും സാഹസികതയും ഒരുപോലെ ഇഷ്ടപെടുന്ന താരമാണ് പ്രണവ് മോഹന്‍ ലാല്‍. അഭിനയത്തേക്കാള്‍ പ്രണവിന് താല്പര്യം ഇത്തരം കാര്യങ്ങളോടാണ്.
പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ അദ്ദേഹത്തിന്റെ ആരാധകരാക്കിയത്. ഇപ്പോഴിതാ പ്രണവിനെ പറ്റി സംസാരിക്കുകയാണ് മോഹന്‍ലാല്‍. ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത ഒരാളാണ് പ്രണവെന്നും യാത്രകളിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
'ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത ഒരാളാണ്. ഇഷ്ടമില്ലാത്ത ഒരാളോട് ഞാന്‍ പോയി സിനിമയെ പറ്റി ചോദിക്കാനും പാടില്ല. അദ്ദേഹം യാത്രകളിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഒരു പുസ്തകം എഴുതുന്നുണ്ട്. യാത്രകള്‍ ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്.
പക്ഷേ ഞാന്‍ സിനിമയിലേക്ക് കൂടുതല്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്തുപോയി. പണ്ട് ഞാനും യാത്ര ചെയ്യാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എനിക്കും അതൊക്കെ ഇഷ്ടമായിരുന്നു. നമ്മുടെ തിരക്കുകള്‍ നമ്മള് അറിയാതെ സംഭവിക്കുന്നതാണ്.
ആ ഒഴുക്കില്‍ പെട്ട് അതിലേക്ക് മാറിപ്പോയി. ഇല്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍ നിങ്ങളുടെ മുമ്പിലിരുന്ന് ഇതുപോലെ സംസാരിക്കില്ലായിരുന്നു. നമ്മളെ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തെ ഡിസൈന്‍ ചെയ്തിരിക്കുന്നത് അങ്ങനെയാണ്'- മോഹന്‍ലാല്‍ പറഞ്ഞു.
ഡിസംബര്‍ 21നാണ് 'നേര്' തിയേറ്ററുകളില്‍ എത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. തിരക്കഥ എഴുതിയിരിക്കുന്നത്
ശാന്തി മായാദേവിയാണ്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയാണ് നേരിന്റെ തിരക്കഥാകൃത്തും നടിയുമായ ശാന്തി മായാദേവി. സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ തിളങ്ങുമെന്ന് ഉറപ്പുള്ള ആരാധകര്‍ കേരളത്തിനു പുറമേ വിദേശത്ത് റിയാദിലും ജിദ്ദയിലും ഒക്കെ നേരിന്റെ ഫാന്‍സ് ഷോ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.
നടന് എന്ന നിലയില്‍ മോഹന്‍ലാലിന് ചിത്രം മികച്ച അവസരമായിരിക്കുമെന്നും ഹിറ്റിനപ്പുറം പ്രകടനത്തെ വിലയിരുത്തുന്ന ഒന്നായിരിക്കും എന്നുമാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.