പാലക്കാട്: ജില്ലയിലെ നവകേരളാസദസ്സില്‍ പങ്കെടുത്തതിന് മുന്‍ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തതെതിനെതിരെ സിപിഐഎം നേതാവ് എകെ ബാലന്.
ഗോപിനാഥിന് രാഷ്ട്രീയ സംരക്ഷണം നല്‍കുമെന്ന് എകെ ബാലന് പറഞ്ഞു. ഗോപിനാഥ് ചെയ്തതിലും ഗുരുതര തെറ്റാണു ഷാഫി പറമ്പില്‍ ചെയ്തത്. ഗോപിനാഥ് നേരിട്ട് പറഞ്ഞതിനു നടപടിയെന്നും കാണാമറയത്തു ഇരുന്ന് പറഞ്ഞവര്‍ക്കെതിരെ നടപടിയില്ലെന്നും എകെ ബാലന് കുറ്റപ്പെടുത്തി.
ഗോപിനാഥ് മാത്രമല്ല ഇനിയും കേരളത്തിന്റെ പല ഭാഗത്തു നിന്നും പലരും വരുമെന്നും രാഷ്ട്രീയമായി അവര്‍ തീരുമാനമെടുത്താല്‍ സിപിഐഎം പോസിറ്റീവ് ആയ തീരുമാനങ്ങള്‍ എടുക്കുമെന്നും എകെ ബാലന് വ്യക്തമാക്കി.
അതേസമയം 2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച തന്നെ കോണ്‍ഗ്രസ് എങ്ങനെ പുറത്താക്കുമെന്നാണ് എവി ഗോപിനാഥ് ചോദിച്ചു. ലോക ചരിത്രത്തിലെ അപൂര്‍വ സംഭവം നിന്ന് റാജിവെച്ചയാളെയാണ് ഇപ്പോള്‍ വീണ്ടും പുറത്താക്കിയിരിക്കുന്നത്.
ലോക ചരിത്രത്തിലെ അപൂര്‍വ സംഭവം ആണിതെന്നും അദ്ദേഹം പരിഹസിച്ചു. നോര്‍ത്ത് ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ നിന്ന് കിട്ടിയ ഊര്‍ജം ആണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.