ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ന് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന് പരിക്കേറ്റതായാണ് വിവരം. ഇപ്പോഴും പ്രദേശത്ത് വെടിവയ്പ്പ് തുടരുകയാണ്.
ഇന്ന് പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യസേനയുടെ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി മുതല്‍ രജൗരി മേഖലയില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിവരികയായിരുന്നു ഇന്ത്യന്‍ സൈന്യം. ഇവരെ തിരിച്ചു കൊണ്ട് പോകുന്ന വഴിയ്ക്കാണ് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടത്. ഉച്ചകഴിഞ്ഞ് 3.45 ന് രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോയ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്ന് ബുധനാഴ്ച രാത്രി മുതൽ ഡികെജി ഏരിയ എന്നറിയപ്പെടുന്ന ദേരാ കി ഗലിയിലും പരിസരത്തും സൈന്യം ഓപ്പറേഷൻ നടത്തുകയാണ്.
സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെടിവെയ്പ് തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട് സൈന്യം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.45നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോവുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.
ഏപ്രിലിലും മെയിലുമായി പത്ത് സൈനികരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2003 നും 2021 നും ഇടയില്‍ ഈ പ്രദേശം വലിയ തോതില്‍ തീവ്രവാദത്തില്‍ നിന്ന് മുക്തമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മേഖലയില്‍ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണ് ഇന്നത്തേത്. കഴിഞ്ഞ മാസം രജൗരിയിലെ കലക്കോട്ടില്‍ സൈന്യവും പ്രത്യേക സേനയും ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് രണ്ട് ക്യാപ്റ്റന്മാര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖലയില്‍ ഭീകരാക്രമണം പതിവാണ്. അതിനുശേഷം ഏറ്റുമുട്ടലുകള്‍ പതിവായി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 35 ഓളം സൈനികരാണ് വിരമൃത്യു വരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.