മുംബൈ: ലോകമെമ്പാടുമുള്ള തങ്ങളുടെ 1.12 മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് അറിയിച്ച് ടൊയോട്ട മോട്ടോര്‍. വാഹനത്തിലെ എയര്‍ ബാഗുകള്‍ രൂപകല്‍പ്പന ചെയ്തതുപോലെ പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്നാണ് ഇവ തിരിച്ചു വിളിക്കുന്നത്.
2020 മുതല്‍ 2022 വരെയുള്ള മോഡല്‍ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഒക്യുപന്റ് ക്ലാസിഫിക്കേഷന്‍ സിസ്റ്റം വാഹനത്തിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കാത്തതിന് കാരണമായേക്കാമെന്ന് വിദഗ്ദര്‍ പറയുന്നു.
പെട്ടന്നുള്ള അപകടങ്ങളില്‍ സെന്‍സര്‍ വര്‍ക്ക് ചെയ്യുകയോ, എയര്‍ ബാഗ് പുറത്തേക്ക് വരുകയോ ചെയ്യുന്നില്ല. ഇതേത്തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ചു വിളിക്കാനുള്ള തീരുമാനം. ഇക്കാര്യം ഫെബ്രുവരിയില്‍ ഉടമകളെ അറിയിക്കുമെന്ന് കമ്പനി അറിയിച്ചു. തിരിച്ചു വിളിക്കുന്ന വാഹനങ്ങള്‍ ഡീലര്‍മാര്‍ പരിശോധിക്കും. ആവശ്യമെങ്കില്‍ സെന്‍സറുകള്‍ മാറ്റിസ്ഥാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.