തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ നിന്നും ഒരു കോടി പതിനെട്ടുലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.യാത്രക്കാരന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലും വിമാനത്തിന്റെ സീറ്റിനടിയില്‍ മറച്ചുവച്ചും കടത്താൻ ശ്രമിച്ചത് രണ്ടു കിലോ സ്വര്‍ണമാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ 28-ഡി എന്ന സീറ്റിനടിയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇത് കൊണ്ടുവന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.
കുഴമ്പ് രൂപത്തിലുള്ള ഒന്നര കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയിലൂടെ കണ്ടെടുത്തത്. ഏകദേശം 70 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ യാത്രക്കാരനില്‍നിന്ന് 48 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും പിടികൂടി.
കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിഹാബ്ദിനില് നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണത്തെ കുഴമ്പു രൂപത്തിലാക്കിയശേഷം മൂന്ന് ക്യാപ്സൂളുകളിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. രണ്ടു സംഭവങ്ങളിലും കസ്റ്റംസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.