കൊല്ലം: ഇസ്രയേൽ സ്വദേശിനിയായ യുവതിയെ കൊല്ലം കൊട്ടിയത്ത് കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
ഇസ്രയേൽ സ്വദേശി സ്വത്വ (36) ആണ് കൊല്ലപ്പെട്ടത്. വൈകിട്ടു മൂന്നരയോടെയാണ് സംഭവം നടന്നത്. സ്വത്വ യുടെ മുൻ ഗുരുവും സുഹൃത്തും ഇപ്പോഴത്തെ ഭർത്താവുമായ യോഗ മാസ്റ്റർ കൃഷ്ണചന്ദ്രനാണു (ചന്ദ്രശേഖരൻ നായർ– 75) സ്വത്വയെ കുത്തിയത്. പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച ഇയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ്. ഡീസന്‍റ് മുക്കിന് സമീപത്തുള്ള ജംക്ഷനിലെ ആതിര എന്ന വാടകവീട്ടിൽ വൈകുന്നേരം 3.30 നു ആണ് സംഭവം.
ഇസ്രയേൽ സ്വദേശിനി രാധ എന്നു വിളിക്കുന്ന സത്വയും കൃഷ്ണചന്ദ്രനും 16 വർഷമായി ഒരുമിച്ചാണ് താമസം. ഋഷികേശിൽ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രനും ശിഷ്യയായിരുന്നു സത്വയും വിവാഹം കഴിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് കേരളത്തിലെത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ചു നാളുകളായി ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഇവരെന്ന് കൃഷ്ണചന്ദ്രന്‍ ഇപ്രകാരം മൊഴി നല്‍കി.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്നുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ചു നാളുകളായി ആത്മഹത്യ ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം സത്വ ആദ്യം സ്വയം കുത്തിപ്പരുക്കേൽപ്പിച്ചു. മരിക്കാത്തതിനാൽ കൃഷ്ണചന്ദ്രനോട് കുത്താൻ ആവശ്യപ്പെടുകയും കൃഷ്ണചന്ദ്രൻ കുത്തുകയും ചെയ്തു. തുടർന്നു കൃഷ്ണചന്ദ്രൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മറ്റാർക്കും സംഭവത്തിൽ പങ്കില്ല. ആത്മഹത്യാ കുറിപ്പും തയാറാക്കിയിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും കൊട്ടിയം പൊലീസുമാണ് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്ന സത്വയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി കൃഷ്ണചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.