'പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് പറഞ്ഞത് മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം, കാര്യമറിയാതെ പ്രസ്താവന നടത്തുന്ന കോണ്‍ഗ്രസുകാരോട് പുച്ഛം'; വാഴൂര്‍ സോമൻ എം.എല്‍.എ,

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് പറഞ്ഞത് വീട്ടുകാരുടെ നിര്‍ദേശപ്രകാരമെന്ന് പീരുമേട് എം.എല്‍.എ വാഴൂര്‍ സോമൻ.

കാര്യങ്ങള്‍ അറിയാതെ പ്രസ്താവം നടത്തുന്ന കോണ്‍ഗ്രസുകാരോട് പുച്ഛമാണ് തോന്നുന്നത്. കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നും കൃത്യമായ അന്വേഷണം നടന്നിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

'ചെറിയ കുട്ടികള്‍ മരിച്ചാല്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനോട് താല്‍പര്യമില്ലാത്തവരാണ് ഇവിടെയുള്ളവര്‍. ഇതൊരു അപകടമരണമായിരിക്കുമെന്നാണ് മാതാപിതാക്കള്‍ ആദ്യം ചിന്തിച്ചത്. പോസ്റ്റ് മോര്‍ട്ടം ഇല്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമോ എന്ന് മാതാപിതാക്കള്‍ എന്നോട് ചോദിച്ചിരുന്നു. 

ഞാനാ അഭിപ്രായം പൊലീസുമായി പങ്കുവെച്ചപ്പോഴാണ് മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും പറയുന്നത്. പൊലീസ് പറഞ്ഞതിനോട് പൂര്‍ണമായും അംഗീകരിക്കുകയും ചെയ്തു.'.. വാഴൂര്‍ സോമൻ പറഞ്ഞു.കാര്യമറിയാതെ പ്രസ്താവനകള്‍ നടത്തുന്ന കോണ്‍ഗ്രസുകാരോട് പരമ പുച്ഛമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വണ്ടിപ്പെരിയാര്‍ ബലാത്സംഗക്കേസില്‍ വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: സുനില്‍ മഹേശ്വരൻപിള്ള പറഞ്ഞു. സാക്ഷിമൊഴികളിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടു.പ്രോസിക്യൂഷൻ പറഞ്ഞ ചില കാര്യങ്ങള്‍ വിധിയില്‍ ഇല്ല. 

അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന പരാമര്‍ശം ശരിയല്ല. പൊലീസ് കൃത്യ സമയത്ത് സ്ഥലത്ത് എത്തിയിരുന്നു.ഏറ്റവും അടുത്ത ദിവസം തന്നെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

വണ്ടിപ്പെരിയാര്‍ കേസിലെ വിധി ഗൗരവായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിധി സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല. അനുമാനങ്ങള്‍ വേണ്ടതില്ലെന്നും പരിശോധിച്ച്‌ നിഗമനത്തിലെത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !