കൊച്ചി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബുവിന് സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി.
വിചാരണ നടപടികളുമായി ഹൈക്കോടതിക്ക് മുന്നോട്ട് പോകാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കെ ബാബുവിന്റെ ഹര്‍ജി ജനുവരി 10ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, അഗസ്റ്റിൻ ജോര്‍ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്താണ് കെ ബാബു വോട്ട് നേടിയത് എന്നും കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലെ ആക്ഷേപം. ഹര്‍ജി നിലനില്‍ക്കുമെന്നാണ് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയത്. ഈ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് കെ ബാബു ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും സുപ്രീം കോടതി നേരത്തെ ആവശ്യം തള്ളിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.