ഗോവ: ഗോവയില്‍ ആഫ്രിക്കന്‍ യുവതികളെ ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്ത് സംഘത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ കെനിയന്‍ വിദ്യാര്‍ത്ഥിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
നൈജീരിയന്‍ സ്വദേശികളായ ഡോര്കാസ്റ്റ് മരിയ, ഒലോക്പ എന്നിവര്‍ ഗോവയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ന്യൂട്ടണ്‍ മുത്തുരി കിമാനിയെ ഇഡി അറസ്റ്റ് ചെയ്തത്.ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആഫ്രിക്കയില്‍ നിന്ന് ഗോവയിലേക്ക് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് എത്തിക്കുകയും അവിടെ എത്തിയ ശേഷം അവരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.
ഇഡിയുടെ അന്വേഷണത്തിലാണ് കിമാനിയുടെ പങ്കാളിത്തം കണ്ടെത്തിയത്, ഇത് മനുഷ്യകടത്ത് ഓപ്പറേഷനുമായി ബന്ധപ്പെട്ട ഫണ്ട് സ്വീകരിക്കുന്ന ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി.
എം-പെസ എന്ന മൊബൈല്‍ പേയ്മെന്റ് സേവനവും ഹവാല ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെട്ടേക്കാവുന്ന വിവിധ വിദേശ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് കെനിയയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കള്ളപ്പണം കൈമാറിയതായും കണ്ടെത്തി.
ഗോവയിലെ അഞ്ജുന മേഖലയില്‍ നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ ശൃംഖലയില്‍ അകപ്പെട്ട രണ്ട് കെനിയന്‍ യുവതികളെ രക്ഷപ്പെടുത്തി.
പിന്നീട് ഗുജറാത്തിലും പഞ്ചാബിലും നടത്തിയ തിരച്ചിലില്‍ കുറ്റകരമായ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു.ഡിസംബര്‍ 15 വരെ പനാജി കോടതി കിമാനിയെ ഇഡി കസ്റ്റഡിയില്‍ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.