കെനിയ: ആഫ്രിക്കൻ രാജ്യങ്ങൾ ആന്ത്രാക്സ് രോഗ ഭീതിയില്‍. തെക്ക് കിഴക്കന്‍ മേഖലയിലെ അഞ്ച് രാജ്യങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
1,100 ലധികം കേസുകളും 20 മരണങ്ങളുമാണ് ഈ വര്‍ഷം ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെനിയ, മലാവി, ഉഗാണ്ട, സാംബിയ, സിംബാബ്വെ തുടങ്ങിയ ഇടങ്ങളിൽ സംശയാസ്പദമായ 1,166 കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അതേസമയം ഈ രാജ്യങ്ങളിൽ എല്ലാ വര്‍ഷവും രോഗം സ്ഥിരീകരിക്കാറുണ്ടെന്നും 2011 ന് ശേഷം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് സാംബിയ കടന്നുപോകുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അഞ്ച് രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. 2011 ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയാണ് സാംബിയ നേരിടുന്നത് . ഈ വര്‍ഷം ആദ്യമായി മലാവിയില്‍ മനുഷ്യനില്‍ ആന്ത്രാക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയില്‍ ഇതുവരെ 13 മരണങ്ങളും ആന്ത്രാക്സിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തിൽ. സാംബിയയലിലെ സ്ഥിതി ഏറ്റവും ആശങ്കാജനകമാണ്. നവംബര്‍ 20 വരെ 684 സംശയാസ്പദമായ കേസുകകളും നാല് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു . സാംബിയയിലെ 10 പ്രവിശ്യകളില്‍ ഒമ്പതിലും മനുഷ്യരില്‍ ആന്ത്രാക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മലാവിയില്‍ ഈ വര്‍ഷം ആദ്യമായി മനുഷ്യനില്‍ ആന്ത്രാക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയില്‍ ഇതുവരെ 13 മരണങ്ങളാണ് ആന്ത്രാക്സിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാംബിയയിലും സ്ഥിതി മോശമാണ്.

%20(31).jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.