എസ്ഡിപിഐ യുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടക്കുന്നത് തീവ്രവാദവും ക്വട്ടേഷൻ പ്രവർത്തനവുമെന്ന് നഗര സഭ മുൻ അധ്യക്ഷനും മുസ്ലിം ലീഗ് നേതാവുമായ വി എം സിറാജിന്റെ വെളിപ്പെടുത്തൽ, ഇന്നീ തിരിച്ചറിവുണ്ടാകാൻ സ്വന്തം വീട്ട് മുറ്റത്ത് വന്ന് അവർ കൊലവിളി നടത്തേണ്ടി വന്നു എന്ന് പി സി ജോർജ്

കോട്ടയം :ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ യുടെ നേതൃത്വത്തിൽ നടക്കുന്നത് തീവ്രവാദവും ക്വട്ടേഷൻ പ്രവർത്തനവുമെന്ന് നഗര സഭ മുൻ അധ്യക്ഷനും മുസ്ലിം ലീഗ് നേതാവുമായ വി എം സിറാജിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ നഗരസഭയിലേക്ക് മത്സരിച്ചു വിജയിച്ച എസ്ഡിപിഐ സ്ഥാനാർഥി കൊടും ക്രിമിനലാണെന്നും തന്നെ മുൻപ് ഇരുളിന്റെ മറവിൽ ആക്രമിച്ചു കോലപ്പെടുത്താൽ ശ്രമിച്ച വ്യക്തിയാണ് ഇപ്പോൾ ജയിച്ചു വന്നിരിക്കുന്നതെന്നും സിറാജ് കുറ്റപ്പെടുത്തി.

ഈരാറ്റുപേട്ട മുസ്ലിം ലീഗ് ഓഫിസിൽ സംഘടിപ്പിച്ച പരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഇപ്പോൾ ഈരാറ്റുപേട്ടയിൽ എസ്ഡിപിഐയിൽ പ്രവർത്തിക്കുന്നതെന്നും സിറാജ് പറഞ്ഞു.

അതേ സമയം വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ് രംഗത്തെത്തി.ഈരാറ്റുപേട്ടയിൽ നടക്കുന്ന തീവ്ര വാദ പ്രവർത്തനങ്ങളെ പറ്റി കഴിഞ്ഞ നാല് വർഷമായി താൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ മുൻ നഗര സഭ അധ്യക്ഷൻ വെളിപ്പെടുത്തിയിരിക്കുന്നതെന്ന് പിസി ജോർജ് പ്രതികരിച്ചു.

ഈരാറ്റുപേട്ടക്കാർ എല്ലാവരും തീവ്രവാദികളാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ ഒരു വിഭാഗം വിഘട വാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും പിസി പറഞ്ഞു.

മുൻപ് ഈരാറ്റുപേട്ടയിൽ നടക്കുന്ന തീവ്രവാദത്തെ കുറിച്ച് പ്രതികരിച്ച തന്നെ ആക്രമിക്കാൻ കൈകോർത്തവരാണ് ഇടതു വലതു മുന്നണികൾ എന്നും ഇന്നീ തിരിച്ചറിവുണ്ടാകാൻ സ്വന്തം വീട്ട് മുറ്റത്ത് വന്ന് അവർ കൊലവിളി  നടത്തേണ്ടി വന്നു എന്നും ജോർജ് പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !