കോട്ടയം :ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ യുടെ നേതൃത്വത്തിൽ നടക്കുന്നത് തീവ്രവാദവും ക്വട്ടേഷൻ പ്രവർത്തനവുമെന്ന് നഗര സഭ മുൻ അധ്യക്ഷനും മുസ്ലിം ലീഗ് നേതാവുമായ വി എം സിറാജിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ നഗരസഭയിലേക്ക് മത്സരിച്ചു വിജയിച്ച എസ്ഡിപിഐ സ്ഥാനാർഥി കൊടും ക്രിമിനലാണെന്നും തന്നെ മുൻപ് ഇരുളിന്റെ മറവിൽ ആക്രമിച്ചു കോലപ്പെടുത്താൽ ശ്രമിച്ച വ്യക്തിയാണ് ഇപ്പോൾ ജയിച്ചു വന്നിരിക്കുന്നതെന്നും സിറാജ് കുറ്റപ്പെടുത്തി.ഈരാറ്റുപേട്ട മുസ്ലിം ലീഗ് ഓഫിസിൽ സംഘടിപ്പിച്ച പരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഇപ്പോൾ ഈരാറ്റുപേട്ടയിൽ എസ്ഡിപിഐയിൽ പ്രവർത്തിക്കുന്നതെന്നും സിറാജ് പറഞ്ഞു.
ഈരാറ്റുപേട്ടക്കാർ എല്ലാവരും തീവ്രവാദികളാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ ഒരു വിഭാഗം വിഘട വാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും പിസി പറഞ്ഞു.
മുൻപ് ഈരാറ്റുപേട്ടയിൽ നടക്കുന്ന തീവ്രവാദത്തെ കുറിച്ച് പ്രതികരിച്ച തന്നെ ആക്രമിക്കാൻ കൈകോർത്തവരാണ് ഇടതു വലതു മുന്നണികൾ എന്നും ഇന്നീ തിരിച്ചറിവുണ്ടാകാൻ സ്വന്തം വീട്ട് മുറ്റത്ത് വന്ന് അവർ കൊലവിളി നടത്തേണ്ടി വന്നു എന്നും ജോർജ് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.