തിരുവനന്തപുരം :ബിനോയ് വിശ്വത്തെ സിപിഐ സെക്രട്ടറിയാക്കിയതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിൻ്റെ നിലപാട് തള്ളി കൃഷി മന്ത്രി പി പ്രസാദ്.
ഒരു അഭിപ്രായവ്യത്യാസവും ഇല്ലാതെയാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയാക്കിയതെന്ന് പി പ്രസാദ് വ്യക്തമാക്കി. അഖിലേന്ത്യ ജനറൽ സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അതിന് മുകളിൽ പിന്നെ നേതാവില്ലെന്നും പി പ്രസാദ് പറഞ്ഞു.പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കുന്നതിന് നേരവും കുറിപ്പടിയും നോക്കേണ്ടതില്ല. കാനം രാജേന്ദ്രൻ്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കേരളത്തിലെ മുതിർന്ന നേതാവാണ് ബിനോയ് വിശ്വം. തീരുമാനത്തിൽ ഒരു അസ്വഭാവികതയും ഇല്ലെന്നും പി പ്രസാദ് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി ഇതിലൊന്നും തളർന്നു പോകില്ല.
സ്വന്തമായ മോഹങ്ങൾ ഇല്ലാതിരുന്ന നേതാക്കൾ പടുത്തുയർത്തിയ പാർട്ടിയാണ് സിപിഐയെന്നും പ്രസാദ് പറഞ്ഞു. കെ ഇ ഇസ്മായിലിനെ പോലെ മുതിർന്ന നേതാവ് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രസാദ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.