കോട്ടയം :ഡ്യൂട്ടിക്കിടയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു.
നട്ടാശ്ശേരി വടവാതൂർ മധുരംചേരികടവ് ഭാഗത്ത് കുന്നമ്പള്ളിൽ വർഗീസ് മാത്യു (31), ഇയാളുടെ സഹോദരൻ റിജു മാത്യു (35), നട്ടാശ്ശേരി വടവാതൂർ പാറേപ്പറമ്പ് ഭാഗത്ത് പാറേപ്പറമ്പിൽ മഹാദേവ് പി.സജി (24), നട്ടാശ്ശേരി വടവാതൂർ മധുരം ചേരികടവ് ഭാഗത്ത് കുന്നമ്പള്ളി രാഹുൽ രാജ് (25), വടവാതൂർ മധുരംചേരികടവ് ഭാഗത്ത് വാത്തിത്തറ എബിൻ ദേവസ്യാ (24), വടവാതൂർ മധുരംചേരികടവ് ഭാഗത്ത് വാത്തിത്തറ മരിയൻ നിധിൻ (29) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.24-ന് രാവിലെ 9.45-ന് കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ ഇറച്ചി വാങ്ങാൻ എന്ന വ്യാജേന ഇവർ ചെന്നു. പുറമേനിന്നുള്ളവർക്ക് അവിടെനിന്ന് ഇറച്ചി നൽകാറില്ലെന്ന് അഡ്മിനിസ്‌ട്രേറ്ററും മറ്റും പറഞ്ഞു. ഇതേത്തുടർന്ന് വന്നവർ ബഹളംവെച്ചു. അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതൽ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ. യു.ശ്രീജിത്ത്, എസ്.ഐ.മാരായ ദിലീപ്കുമാർ, ജിജി ലൂക്കോസ്, മനോജ്കുമാർ, എ.എസ്.ഐ. രജീഷ് രവീന്ദ്രൻ, സി.പി.ഒ.മാരായ പ്രതീഷ് രാജ്, ഗിരിപ്രസാദം, പി.പി.ദിലീപ്, കെ.കെ.ബിജു, അനിക്കുട്ടൻ, ഗിരീഷ് കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡുചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.