'മകൻ പാര്‍ലമെന്റില്‍ ആക്രമണം നടത്തുന്നത് ടിവിയിലൂടെ കണ്ടു, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലണം'; മനോരഞ്ജനെ തിരിച്ചറിഞ്ഞ് പിതാവ്,

ന്യൂഡല്‍ഹി: മകൻ ലോക്‌സഭയില്‍ എം.പിമാര്‍ക്കിടയിലേക്ക് അതിക്രമിച്ച്‌ കയറിയത് ടിവിയിലൂടെയാണ് കണ്ടതെന്ന് പ്രതിയായ മനോരഞ്ജന്‍റെ പിതാവ് ദേവരാജ്.

അറസ്റ്റിലായ മനോരഞ്ജന്‍ മൈസൂരു വിജയനഗര സ്വദേശിയാണ്. മനോരഞ്ജന് ഒരു പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ബംഗളൂരുവിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടതെന്നും പിതാവ് പറഞ്ഞു. 'മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കി കൊല്ലണം. 

അവൻ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ സ്ഥിരമായി വായിക്കാറുണ്ട്. പതിവായി ഡല്‍ഹി ഉള്‍പ്പടെയുള്ള സ്ഥലത്തേക്ക് പോവാറുണ്ട്. എഞ്ചീനിയറിംഗ് ബിരുദധാരിയായ മകൻ നല്ല ബുദ്ധിമാനാണ്'..ദേവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭക്കുള്ളില്‍ പ്രതിഷേധിച്ച രണ്ടാമത്തെയാളായ സാഗര്‍ ശര്‍മയും മൈസുരു സ്വദേശിയാണ്.

എന്നാല്‍ സ്വന്തം നിലക്കാണ് പാര്‍ലമെന്റില്‍ എത്തിയതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.ഒരു സംഘടനയുമായും ബന്ധമില്ലെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

ഫോറൻസിക് സംഘം പാര്‍ലമെന്റിലെത്തി സാമ്പിളുകള്‍ ശേഖരിച്ചു.ഇവര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് എംപിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടുകയായിരുന്നു. ഇവരെ എം.പിമാര്‍ കീഴടക്കുകയായിരുന്നു. സഭക്ക് അകത്തും പുറത്തും ഒരേ സമയം പ്രതിഷേധം നടന്നിരുന്നു. 

പാര്‍ലമെന്റിനകത്തും പുറത്തും കളര്‍സ്‌മോക്ക് സ്പ്രേ കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് പാര്‍ലമെന്റിന് പുറത്ത് പിടിയിലായത്.അമോല്‍ ഷിൻഡെ,നീലം എന്നിവരെയാണ് പാര്‍ലമെന്റിന് പുറത്ത് നിന്ന് പിടികൂടിയത്.

അതിനിടെ അക്രമികള്‍ക്ക് പാസ് നല്‍കിയ ബി.ജെ.പി എം.പി പാര്‍ലമെന്ററികാര്യ മന്ത്രിക്ക് വിശദീകരണം നല്‍കി. കുടക് എം.പി പ്രതാപ് സിംഹയാണ് വിശദീകരണം നല്‍കിയത്. സാഗര്‍ശര്‍മ്മയുടെ പാസില്‍ ഒപ്പിട്ടത് ബി.ജെ.പി എം.പിയായ പ്രതാപ് സിംഹയായിരുന്നു.ലോക്‌സഭാ സ്പീക്കര്‍ക്ക് ഉടൻ വിശദീകരണം നല്‍കും.

കുടകില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പേരിലാണ് ഇവരുടെ പാസില്‍ ഒപ്പിട്ടിരിക്കുന്നത്.രാജ്യത്തെ കരിനിയമങ്ങള്‍ പിൻവലിക്കണമെന്നും തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയെന്നും അക്രമികള്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. 

സുരക്ഷാവീഴ്ചയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. അതിനിടെ, സന്ദര്‍ശക പാസ്സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി.

ബുധനാഴ്ച ഉച്ചക്ക് 1.02ന് സീറോ അവറിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. രണ്ടുപേര്‍ പൊതു ഗ്യാലറിയില്‍ നിന്ന് ചേമ്പറിലേക്ക് ചാടിയെന്നും ലോക്‌സഭയിലെ അംഗങ്ങള്‍ അവരെ പിടികൂടാൻ ശ്രമിച്ചുവെന്നും ആ സമയം സഭയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരിയുടെ വാക്കുകള്‍ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സഭക്ക് അകത്തും പുറത്തും ഒരേ സമയം പ്രതിഷേധം നടന്നിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും കളര്‍സ്‌മോക്ക് സ്പ്രേ കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. 

ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് പാര്‍ലമെന്റിന് പുറത്ത് പിടിയിലായിരുന്നു. സംഭവത്തില്‍ ഹരിയാന,കര്‍ണാടക,മഹാരാഷ്ട്ര പൊലീസും അന്വേഷണം നടത്തുന്നുണ്ട്. പ്രതികളുടെ സ്വദേശം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

കുടകില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പേരിലാണ് ഇവരുടെ പാസില്‍ ഒപ്പിട്ടിരിക്കുന്നത്. രാജ്യത്തെ കരിനിയമങ്ങള്‍ പിൻവലിക്കണമെന്നും തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയെന്നും അക്രമികള്‍ മുദ്രാവാക്യം മുഴക്കിയതായും വിവരമുണ്ട്. സംഭവത്തെ തുടര്‍ന്ന്, സന്ദര്‍ശക പാസ്സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !