പാറ്റ്ന: ഇരുപതുകാരനെ റോഡരികില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി അജ്ഞാതൻ. ബീഹാറിലെ നവാഡ നഗരത്തിലായിരുന്നു സംഭവം.
വാരണാസിയില്‍ സ്ഥിരതാമസമാക്കിയ രാഹുല്‍ ഛത്ത് പൂജാഘോഷത്തിന്റെ ഭാഗമായാണ് നവാഡയില്‍ എത്തിയത്. പ്രതി യുവാവിന്റെ കണ്ണിലേക്ക് മുളക് പൊടി എറിഞ്ഞതിന് ശേഷമായിരുന്നു ആക്രമണം നടത്തിയത്. ശേഷം പ്രതി രാഹുലിനെ മൂപ്പതോളം തവണ കുത്തുകയായിരുന്നു.
പ്രചരിക്കുന്ന വീഡിയോയില്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളും പോകുന്നത് കാണാം. കൃത്യം ചെയ്തതിനു ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് കൃത്യസമയത്ത് പൊലീസോ ആംബുലൻസോ എത്താതിനെത്തുടര്‍ന്ന് രാഹുലിനെ നാട്ടുകാര്‍ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പ്രതിയെ തിരിച്ചറിയാൻ സമീപത്തുളള മറ്റ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് അജയ് പ്രസാദ് അറിയിച്ചു.
പ്രതിക്ക് 35 നും 40നും ഇടയിലേ പ്രായമുളളൂവെന്നാണ് നാട്ടുകാര്‍ നല്കിയ മൊഴി. രാഹുലിന്റെ അമ്മ മുൻനഗറിലെ ജയില്‍ ജീവനക്കാരിയാണ്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.