പലസ്തീനികളോട് തെക്കൻ ഗാസ ഒഴിയാൻ ഇസ്രായേലിൻ്റെ കര്‍ശന നിര്‍ദേശം,

ഗാസയില്‍ കനത്ത പോരാട്ടം നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.മൂന്ന് ദിവസത്തെ കനത്ത ബോംബാക്രമണത്തിനൊടുവില്‍ ഇസ്രായേല്‍ സൈന്യം തെക്കൻ ഗാസയിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പ്രസ്തുത റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ സൈന്യം ഖാൻ യൂനിസിന് വടക്ക് സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 

തെക്കൻ ഗാസയില്‍ ഇസ്രായേല്‍ പ്രതിരോധ സേനയുടെ നേതൃത്വത്തില്‍ പോരാട്ടം അതിശക്തമായി മുന്നേറുകയാണെന്ന് ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് തലവൻ ലെഫ്റ്റനൻ്റ് ജനറല്‍ ഹെര്‍സി ഹലേവി തൻ്റെ സൈനികരോട് വ്യക്തമാക്കി. 

"ഞങ്ങള്‍ വടക്കൻ ഗാസ മുനമ്പില്‍ പല്ലും നഖവും ഉപയോഗിച്ചാണ് പോരാടിയത്. തെക്കൻ ഗാസ മുനമ്പിലും ഞങ്ങള്‍ അതേ രീതി തന്നെയാണ് പ്രയോഗിക്കുന്നത്"- അദ്ദേഹം പറഞ്ഞു. 

രണ്ട് മാസം നീണ്ടുനിന്ന യുദ്ധത്തിൻ്റെ ആദ്യ ദിവസങ്ങളില്‍, വടക്കൻ ഗാസയില്‍ നിന്ന് സിവിലിയന്മാരോട് പ്രദേശം വിട്ടു പോകുവാൻ ഇസ്രായേല്‍ ഉത്തരവിട്ടിരുന്നു. 

വടക്കൻ ഗാസ പ്രദേശത്തെ 2.3 ദശലക്ഷം ജനസംഖ്യയില്‍ പലരെയും തെക്കൻ ഗാസാ പ്രദേശവാസികള്‍ ഒറ്റപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 

വടക്കൻ ഗാസയോ തെക്കൻ ഗാസയോ എന്ന ഭേദമില്ലാതെ ഇസ്രായേല്‍ ഗാസയില്‍ ഉടനീളം കര ഓപ്പറേഷൻ നടത്തുകയാണെന്ന് ഐഡിഎഫ് വക്താവ് പിന്നീട് വ്യക്തമാക്കിയിരുന്നു. ഭീകരര്‍ക്കെതിരെ നേര്‍ക്കുനേര്‍ നിന്നുള്ള പോരാട്ടമാണെന്നാണ് ഇസ്രായേല്‍ ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. 

ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചതിന് ശേഷം ഇസ്രായേല്‍ ഗാസയില്‍ വൻ ബോംബാക്രമണം പുനരാരംഭിച്ചിരുന്നു. ഈ ബോംബാക്രമണത്തെ എക്കാലത്തെയും വലിയ ആഘാതമെന്നാണ് ഖാൻ യൂനിസ് നിവാസികള്‍ വിശേഷിപ്പിച്ചത്. 

ഖാൻ യൂനിസിലും പരിസരത്തുമുള്ള കൂടുതല്‍ പ്രദേശങ്ങള്‍ ഒഴിപ്പിക്കാൻ ഞായറാഴ്ച ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരുന്നു. ഇവിടങ്ങളിലുള്ള പ്രദേശവാസികളെ തെക്ക് റഫയിലേക്കോ തെക്ക് പടിഞ്ഞാറൻ തീരപ്രദേശത്തേക്കോ മാറാൻ ഉത്തരവിട്ടുകൊണ്ട് ഇസ്രായേല്‍ സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തതായി പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു. 

ശനിയാഴ്ച രാത്രി ഒരു പ്രസംഗത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 'യുദ്ധത്തിൻ്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ ഞങ്ങള്‍ യുദ്ധം തുടരുക തന്നെ ചെയ്യുമെന്നും ഗ്രൗണ്ട് ആക്ഷനില്ലാതെ ലക്ഷ്യങ്ങള്‍ കൈവരിക്കുക അസാധ്യമാണെന്നും വ്യക്തമാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !