പാറ്റ്ന: ബിഹാറില്‍ ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീൻ (എഐഎംഐഎം) ജില്ലാ പ്രസിഡന്റ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.സവാൻ ജില്ലയുടെ പ്രസിഡന്റ് ആരിഫ് ജമാലാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രി 8.30 നും 9 നും ഇടയിലായിരുന്നു സംഭവം. 40 കാരനായ ജമാല്‍ ഹുസൈൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഫാസ്റ്റ് ഫുഡ് കടയില്‍ എത്തിയപ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിര്‍ത്തത്.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലയാളികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മരിച്ച ജമാലിന്റെ വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം.
ദേശീയ ജനതാ പാര്‍ട്ടി (എൻജെപി) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് കൊല്ലപ്പെട്ട ജമാല്‍. രഘുനാഥ് നിയമസഭ മണ്ഡലത്തില്‍ നിന്നായിരുന്നു ജനവിധി തേടിയത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എഐഎംഐഎം വക്താവ് ആദില്‍ ഹസൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.