ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായി ഒളിച്ചോടിയ 32കാരിയായ അധ്യാപികയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു.ചെന്നൈയിലെ ഷോളിങ്ങനല്ലൂരിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് കേസ് എടുത്തത്. ഇരുവരെയും ചെന്നൈയിലെത്തിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ഹെപ്സിബയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. അധ്യാപിക പഠിപ്പിക്കുന്ന സ്കൂളിലെ പതിനേഴുകാരനുമായി ഇവര്‍ പ്രണയത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ഥി ഏറെ വൈകീട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് ആശങ്കയിലായ രക്ഷിതാക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥി അന്നേദിവസം സ്കൂളിലെത്തിയിയിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അന്നേദിവസം ഹെബ്സിബയും സ്കൂളിൽ എത്തിയില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ കോയമ്പത്തൂരിലെ കാരമടയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിനോദയാത്രയ്ക്കായാണ് കാരമടയിലെത്തിയതെന്നാണ് ടീച്ചര്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. യുവതിക്കെതിരെ പോക്സോ പ്രകാരം കേസ് എടുത്തതായും അവരെ വൈദ്യപരിശോധയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.