തൃശ്ശൂർ: സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിനോട് എത്രയും വേഗം ജില്ല വിടാൻ ഭീഷണി.
നിലവിൽ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തൃശ്ശൂരിലാണ് അദ്ദേഹമുള്ളത്. നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇന്നലെയാണ് അദ്ദേഹത്തിന് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചത്. ലൊക്കേഷനിൽ നിന്നും ഹോട്ടലിലെ മുറിയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം.
ഹോട്ടൽ മുറിയിലേക്ക് ഫോണിൽ വിളിച്ച സംഘം വേണുവിനോട് എത്രയും വേഗം ജില്ല വിടാൻ ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കിൽ വിവരം അറിയുമെന്നും വിളിച്ചവർ പറഞ്ഞിരുന്നു. ഇതോടെ അദ്ദേഹം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ഹോട്ടലിലേക്ക് വന്ന ഫോൺ കോളുകളുടെ നമ്പറുകൾ പോലീസിന് കൈമാറിയിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ചുവരികയാണ്. ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം എത്തി പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.