ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചതിന് അറസ്റ്റിലായ തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ ബ്രിട്ടൻ വിട്ടയച്ചു.
സെപ്റ്റംബർ 29 ന്, ബ്രിട്ടീഷ് കപ്പൽ ഗ്രാൻപിയോൺ എൻഡ്യൂറൻസ് ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് നിയന്ത്രണ മേഖലയിൽ രണ്ട് ബോട്ടുകളും അവരുടെ 36 മത്സ്യത്തൊഴിലാളികളും പിടിച്ചെടുത്തു. എന്നാൽ ബോട്ടിന് 26 ലക്ഷം രൂപ പിഴ ചുമത്തി.
ഒരു ബോട്ട് പിടിച്ചെടുക്കുകയും പിഴ അടക്കാത്തതിനെ തുടർന്ന് മറ്റൊരു ബോട്ടിനെയും ജീവനക്കാരെയും വിട്ടയക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് വിഴിഞ്ഞം തുറമുഖത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന് ഇവരെ കൈമാറി. കോസ്റ്റ് ഗാർഡിന്റെ കപ്പലുകളിൽ വിഴിഞ്ഞത്ത് എത്തിച്ച മത്സ്യത്തൊഴിലാളികളെ രാത്രിയോടെ തമിഴ്‌നാടിന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.