പാലസ്തീനിലെ സാബ്ര മസ്ജിദ് വ്യോമാക്രമണത്തിൽ തകർന്നു. ഗസ്സ മുനമ്പിന്റെ മധ്യഭാഗത്തുള്ള സാബ്ര പരിസരത്താണ് മസ്ജിദ്.
ബുധനാഴ്ച വൈകുന്നേരമാണ് പള്ളിയിൽ ഒളിവിൽ കഴിഞ്ഞ ഭീകരരെ ലക്ഷ്യമിട്ട് ആക്രമണം നടന്നത് . പള്ളിയിൽ അഭയം തേടിയ 50 ഓളം ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഇതുവരെ ഭീകരർ അഭയം തേടിയ 60 ഓളം മസ്ജിദുകളാണ് പാലസ്തീനിൽ തകർന്നത്. നേരത്തേ ഹമാസ് ഭീകരർ ആശുപത്രികൾ കേന്ദ്രീകരിച്ച് ആയുധശേഖരണം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മറ്റൊരിടത്ത്, വടക്കൻ ഗാസ മുനമ്പിലെ ഷെയ്ഖ് റദ്‌വാനിനടുത്തുള്ള അൽ-തഖ്‌വ പള്ളി ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തിയതായി പ്രാദേശിക സ്രോതസ്സുകൾ വെളിപ്പെടുത്തി.
ഹമാസിന് ഗാസയില്‍ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഗാസയില്‍ ഇസ്രായേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. അതേസമയം ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും എന്നാല്‍ അതിന്റെ നിയമസാധുതയുടെ ജാലകം വികസിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഉന്നത നയതന്ത്രജ്ഞര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.