കാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം 36 പേർ മരിച്ചതായി ജില്ലാ ഭരണകൂടം' 19 പേർക്ക് പരിക്കേറ്റതായും ആറുപേരുടെ നില ഗുരുതരവുമാണെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ;രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

ശ്രീനഗര്‍: കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. ദോഡ ജില്ലയിലാണ് സംഭവം. 19 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.

കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്കു പോകുകയായിരുന്ന ബസ്, ബത്തോട്ട് - കിഷ്ത്വാര്‍ ദേശീയപാതയില്‍ അസര്‍ പ്രദേശത്തുവച്ച് 300 അടി താഴ്ചയുള്ള ചരിവിലേക്കുമറിയുകയായിരുന്നു. പരിക്കേറ്റവരെ കിഷ്ത്വാറിലേയും ദോഡയിലേയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റാന്‍ ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പരിക്കേറ്റവരെ കിഷ്ത്‌വര്‍ ജില്ലാ ആശുപത്രിയിലും ദോഡ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

 'ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടം വേദനാജനകമാണ്. ഉറ്റവര്‍ നഷ്ടമായ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ'- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. 

മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും അപകടത്തില്‍ അനുശോചിച്ചു.

ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ പറഞ്ഞു.

"അപകടസ്ഥലത്ത് നിന്നുള്ള ദോഡ എസ്എച്ച് ഹർവിന്ദർ സിങ്ങിൽ നിന്നുള്ള അപ്‌ഡേറ്റ് പങ്കിടുന്നതിൽ സങ്കടമുണ്ട്. നിർഭാഗ്യവശാൽ 36 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഇതിൽ 6 പേർക്ക് പരിക്കേറ്റു," കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. പരിക്കേറ്റവരെ ദോഡയിലെയും കിഷ്ത്വറിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യാൻ ഹെലികോപ്റ്റർ സർവ്വീസ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

"പരിക്കേറ്റവരെ ആവശ്യാനുസരണം ജില്ലാ ആശുപത്രിയായ കിഷ്ത്വറിലേക്കും ജിഎംസി ദോഡയിലേക്കും മാറ്റുന്നു. കൂടുതൽ പരിക്കേറ്റവരെ ഒഴിപ്പിക്കാൻ ഹെലികോപ്റ്റർ സേവനം ക്രമീകരിക്കും. സാധ്യമായ എല്ലാ സഹായവും ക്രമീകരിക്കും," അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം നൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !