ലഖ്നൗ: കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ യുവതിയെയാണ് കോടതി ശിക്ഷിച്ചത്. നാലുവര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം.
ഇതേ ചൊല്ലി വഴക്കും പതിവായിരുന്നു. അതിനിടെ 2018ല്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി പിറക്കുകയും ചെയ്തു.2019 ഏപ്രില്‍ 15 ന് ഉറങ്ങിക്കിടക്കുകയായിരുന്ന സത്യവീറിനെ പ്രേംശ്രീ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ സത്യവീര്‍ പിന്നീട് മരണത്തിന് കീഴടങ്ങി.
തുടര്‍ന്ന് യുവതിക്കെതിരെ സത്യവീറിന്റെ സഹോദരന് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകക്കുറ്റം ചുമത്തി പ്രേംശ്രീയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയാണ് തീകൊളുത്തിയതെന്ന സത്യവീറിന്റെ മരണമൊഴിയും കേസില്‍ വിധി പ്രസ്താവത്തില്‍ നിര്‍ണായകമായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.