വയനാട്ടിലേക്ക് എത്തിയത് എൻകൗണ്ടര്‍ വിദഗ്ധൻ; ചപ്പാരത്തേക്ക് ഇറച്ചിയും പ‍ച്ചക്കറികളും എത്തിച്ചു; മാവോയിസ്റ്റുകള്‍ മേഖലാ ക്യാംപ് നടത്താൻ ശ്രമിച്ചതായി സംശയം,,

വയനാട്: മാവോയിസ്റ്റുകളെ പിടികൂടിയ രണ്ട് പേർ ചപ്പാരത്തേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാൻ ശ്രമിച്ചതായി റിപ്പോര്‍ട്ട്.5കിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയുമാണ് ഇവര്‍ ഇങ്ങോട്ടേക്ക് എത്തിച്ചത്. ഇത് വാങ്ങാനായി എത്തിയപ്പോഴായിരുന്നു ചന്ദ്രുവും ഉണ്ണിമായയും പിടിയിലായതും.

എന്നാല്‍ ഇത് മേഖല ക്യാമ്പിനു വേണ്ടിയുള്ള ഒരുക്കമായിരുന്നോ എന്നാണ് ഇപ്പോള്‍ പൊലീസും അന്വേഷണ ഏജൻസികളും സംശയിക്കുന്നത്. കേന്ദ്രകമ്മിറ്റിയേയും ദളങ്ങളേയും ബന്ധിപ്പിക്കുന്ന സന്ദേശവാഹകനും പിടിയിലായതോടെ യോഗം പൊളിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.

തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ചപ്പാരത്ത് എത്തിയ ചന്ദ്രുവും സുന്ദരിയും ലതയും ഭക്ഷണ സാധനങ്ങള്‍ വാങ്ങി നല്‍കണം എന്നാവശ്യപ്പെട്ട് പട്ടിക നല്‍കുന്നു. ഒപ്പം മൂവായിരം രൂപയും. പിറ്റേന്ന് രാത്രി ചപ്പാരത്ത് എത്തിയത് ആ ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോകാൻ കൂടിയാണ്. 

അപ്പോഴാണ് ഏറ്റുമുട്ടലും വെടിവയ്പ്പും ഉണ്ടായതും ചന്ദ്രുവും ഉണ്ണിമായയും പിടിയിലായതും. അഞ്ചുകിലോ പന്നിയിറച്ചി, 12 കിലോ പച്ചക്കറി എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. മേഖലാ യോഗത്തിനുള്ള ഭക്ഷണമായിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

പതിവനുസരിച്ച്‌ ഇത്രയധികം ഭക്ഷണ സാധനം പുറത്തുനിന്ന് ശേഖരിക്കാറില്ല. കാടിനോട് ചേര്‍ന്നുളള വീടുകളിലോ, കോളനികളിലോ വന്ന് ഭക്ഷണം കഴിച്ച്‌ മടങ്ങുന്നതാണ് ശീലം. അല്ലെങ്കില്‍ കോളനികളില്‍ നിന്ന് അരിയും സാധനങ്ങളും ശേഖരിച്ച്‌ കാടു കയറും. 

രണ്ടുദളങ്ങളിലായി പതിനെട്ടുപേരുള്ളത്കൊണ്ട് അവര്‍ക്കുള്ളതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കേന്ദ്രകമ്മിറ്റിയേയും ദളങ്ങളേയും ബന്ധിപ്പിക്കുന്ന സന്ദേശവാഹകൻ അനീഷ് ബാബു എന്ന തമ്പി കൊയിലാണ്ടിയില്‍ വച്ച്‌ പിടിയിലായതോടെ യോഗം പൊളിഞ്ഞു എന്നാണ് പൊലീസിന് ലഭിച്ച വിവരം.


മറ്റ് സംവിധാനം ഉപയോഗിച്ച്‌ ആശയവിനിമയം കഴിയാത്തതിനാല്‍, ഈ സന്ദേശ വാഹകൻ വഴിയാണ് യോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും മറ്റുകാര്യങ്ങളുമെല്ലാമുണ്ടാവുക. 

യോഗ തീരുമാനങ്ങളും സന്ദേശവാഹകൻ കേന്ദ്രകമ്മിറ്റിയെ നേരിട്ടറിയിക്കുന്നതാണ് രീതി. 2016മുതല്‍ 2022വരെ കൃത്യമായി എല്ലാവര്‍ഷവും സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി കേരളത്തില്‍ മേഖലാ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. അവസാനത്തെ മൂന്ന് യോഗങ്ങള്‍ വയനാട്ടിലായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടേത് പോലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കവതരണവുമെല്ലാം നടക്കാറുണ്ട്. യോഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മുൻപ് അന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചിരുന്നു. 

ആന്ധ്രയില്‍ നിന്നുള്ള മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം പശ്ചിമഘട്ടത്തിന്റെ ചുമതലയേറ്റെടുക്കാൻ ഇവിടെയെത്തിയിട്ടുണ്ടെന്ന കാര്യം ഏതാണ്ട് ഉറപ്പാണെന്ന് അന്വേഷണ ഏജൻസികള്‍ പറയുന്നുണ്ട്. 

എൻകൗണ്ടര്‍ വിദഗ്ധനായ കേന്ദ്രകമ്മിറ്റി അംഗം ധീരജാണ് വയനാടൻ കാടുകളിലേക്ക് എത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !