കോലഞ്ചേരി: വീട്ടില്‍ വീണാലും പോസ്റ്റ് മോര്‍ട്ടം. അസുഖ ബാധിതനായിരിക്കെ ആശുപത്രിയിലെത്തും വഴി മരണമടഞ്ഞ കേസുകളില്‍ പോലും ഇനി പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കില്ല.
നേരത്തെ ഹൃദയാഘാതം മൂലം മരിച്ചെന്നുറപ്പുള്ള സംഭവങ്ങളും ബന്ധുക്കള്‍ക്ക് പരാതിയില്ലാത്ത അസ്വഭാവിക മരണങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്യാൻ പൊലീസ് നിര്‍ബന്ധിക്കാറില്ല. ബന്ധുക്കളില്‍ നിന്ന് പരാതിയില്ലെന്ന് എഴുതി വാങ്ങി പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കി കൊടുക്കാറുമുണ്ട്. പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനു മുമ്പായി പൊലീസ് പ്രേത പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കണം.
രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ വരെ സമയമെടുക്കുന്ന നടപടി ക്രമമാണ് ഇത്. സമയ നഷ്ടം ഒഴിവാക്കുന്നതിനാണ് പലരും പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടെന്ന നിലപാടെടുക്കുന്നത്.
മതിയായ വെളിച്ചത്തില്‍ മാത്രേമേ പ്രേത പരിശോധന റിപ്പോര്‍ട്ട് എടുക്കാവൂവെന്നാണ് നിയമം. ആശുപത്രികളില്‍ കിടന്ന് മരിച്ച സംഭവങ്ങള്‍ ഒഴിച്ച് മറ്റൊരു കേസുകളിലും ആശുപത്രി സര്‍ട്ടിഫിക്കറ്റുകളില്‍ മരണ കാരണം എഴുതി നല്‍കുന്നില്ല.
മരണ കാരണം എഴുതാത്ത സംഭവങ്ങള്‍ താലൂക്ക് ആശുപത്രികളിലോ പി.എച്ച് സെന്ററുകളിലോ പോസ്റ്റ് മോര്‍ട്ടം ചെയ്യാൻ കഴിയില്ല. അത്തരം കേസുകള്‍ പൊലീസ് സര്ജൻ തന്നെ പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നാണ് ചട്ടം.
ജില്ലയില്‍ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിലാണ് പൊലീസ് സര്ജനുള്ളത്. ജില്ലയില്‍ നടക്കുന്ന മുഴുവൻ അസ്വഭാവിക മരണങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്യേണ്ടി വരുന്നതോടെ ഡോക്ടര്‍മാരും വിഷമിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.