ഈരാറ്റുപേട്ട: യുവാവും കാറും തടി ലോറിക്കടിയിൽ കുടുങ്ങി. ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികനെ ജീവനോടെ അത്ഭുതകരമായി രക്ഷപെട്ടു.
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ ആണ് തടി ലോറിയ്ക്കടിയിൽ യുവാവും കാറും അകപ്പെട്ടത്. കാഞ്ഞിരപ്പള്ളി സ്വദേശി നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാർ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി ക്രയിനിൻ്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തി. ഇത് പരാജയപ്പെട്ടു. തുടർന്ന് കയർപൊട്ടിച്ച് മുകളിലെ തടികൾ എടുത്ത് മാറ്റുകയായിരുന്നു.
മുകളിൽ ഉണ്ടായിരുന്ന തടികൾ മാറിയതോടെ ലോറി ഉയർത്തി, കാറിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇദ്ദേഹം സഞ്ചരിച്ച കാർ നിശ്ശേഷം തകർന്നു. അതിനാൽ കട്ടർ ഉപയോഗിച്ച് ഫയർഫോഴ്സും പോലീസും ചേർന്ന് കാറിൻ്റെ തകിട് മുറിച്ചാണ് കാർ ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത്.
കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദഹത്തെ ആംബുലൻസിൽ പ്രഥമ ശുശ്രുഷ നൽകി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, ഈ സമയമത്രയും വൻ ജനാവലി ചുറ്റും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.